Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. Ratan U. Kelkar

പോളിംഗ് 85 % മറികടക്കുക ലക്ഷ്യം: ഡോ. രത്തൻ യു. കേൽക്കർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് 85 ശതമാനം മറികടക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമപ്രവർത്തകർക്കായി തയാറാക്കിയ "വോട്ടറിവ് കേരള നിയമസഭാ തെരഞ്ഞെടുപ്പ് നാൾവഴികൾ’ പുസ്തകം പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളും കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രവും ഉൾപ്പെടുന്ന പുസ്തകം മാധ്യമപ്രവർത്തകർക്കു വളരെയധികം ഉപയോഗപ്രദമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ പിഐബി കേരള ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആതിര തന്പി, ഇൻഫർമേഷൻ അസിസ്റ്റന്‍റ് കെ. ശ്രീഷ്മ തുടങ്ങിയവർ പ്രസംഗിച്ചു.

കേരള നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഒരു ലഘു റഫറൻസ് ഗ്രന്ഥമായി വിഭാവനം ചെയ്തിട്ടുള്ള പുസ്തകത്തിൽ 1957 മുതലുള്ള കേരള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രവും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ മണ്ഡലം തിരിച്ചുള്ള പ്രധാന വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്‍റെ ഡിജിറ്റൽ പതിപ്പ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വെബ്സൈറ്റിൽ ലഭ്യമാണ്.

Kerala

'ബിഎൽഎമാർ നൽകുന്ന ഫോമുകൾ ഇആർഒമാർ സ്വീകരിക്കണം'

തിരുവനന്തപുരം: എസ്ഐആറിന്‍റെ ഭാഗമായി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അംഗീകൃത രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളായ ബിഎൽഎമാർ സമർപ്പിക്കുന്ന ഫോമുകൾ സ്വീകരിക്കണമെന്ന് ഇആർഒമാർക്കും ബിഎൽഒമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ നിർദേശം നൽകി.

തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്‍റെ പുരോഗതിയുമായി ബന്ധപ്പെട്ടു നടന്ന യോഗത്തിൽ, ബിഎൽഒമാർ ഫോം സ്വീകരിക്കുന്നില്ലെന്ന് രാഷ്‌ട്രീയ പാർട്ടികളുടെ പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിർദേശം.

കരട് വോട്ടർപട്ടിക പ്രാബല്യത്തിൽ വന്നതു മുതൽ ബിഎൽഎമാർക്ക് ഒരു ദിവസം പരമാവധി 10 അപേക്ഷ വരെ സമർപ്പിക്കാം.

Kerala

വോട്ടർപട്ടിക പുനഃക്രമീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കുടുംബാംഗങ്ങളെയെല്ലാം പട്ടികയിൽ അടുത്തടുത്ത സീരിയൽ നന്പരുകളിലാക്കി വോട്ടർപട്ടിക പുനഃക്രമീകരിക്കാൻ നടപടി സ്വീകരിക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ.

അച്ഛൻ, അമ്മ, മക്കൾ തുടങ്ങിയ വീട്ടിലുള്ളവർ കരട് വോട്ടർപട്ടികയിൽ പലയിടത്തും പല ബൂത്തുകളിലുമാണെന്നും ഇവരെ പട്ടികയിൽ ഏകോപിപ്പിക്കാൻ നടപടി വേണമെന്നുമുള്ള രാഷ്‌ട്രീയ പാർട്ടി നേതാക്കളുടെ ആവശ്യത്തെ തുടർന്നാണ് ഇക്കാര്യം പരിഗണിക്കാമെന്ന് സിഇഒ ഉറപ്പുനൽകിയത്.

എസ്ഐആറിന്‍റെ ഭാഗമായി ഹിയറിംഗ് നടത്തുന്പോൾ കൃത്യമായ രേഖകളുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് ഇആർഒമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. തെളിയിക്കാൻ ആവശ്യമായ രേഖകൾ വേണ്ടവർക്ക് വിവിധ വകുപ്പുകൾ ഇതു നൽകാൻ തയാറാകണം. ഹിയറിംഗിന് നോട്ടീസ് കൊടുക്കുന്നവരുടെ പട്ടിക ഇആർഒമാർ പ്രാദേശിക രാഷ്‌ട്രീയ പാർട്ടി നേതാക്കളെ അറിയിക്കണം.

പ്രവാസി സംഘടനകളുടെ യോഗം ജനുവരി ഒൻപതിനു വൈകുന്നേരം ആറിന് ഓൺലൈനായി വിളിച്ചുചേർക്കാമെന്ന് നോർക്ക അറിയിച്ചതായി സിഇഒ അറിയിച്ചു. പ്രവാസി വോട്ടർമാരുടെ പ്രശ്നങ്ങൾക്ക് യോഗത്തിൽ പരിഹാരം നിർദേശിക്കും. കണ്ടെത്താനാകാത്തവരുടെ പട്ടികയിൽ (എഎസ്ഡി ലിസ്റ്റ്) ഉൾപ്പെട്ടവർ വീണ്ടും പുതിയ വോട്ടറായി അപേക്ഷിച്ചാൽ ഇവർക്ക് ഹിയറിംഗ് ആവശ്യമില്ല.

കിടപ്പുരോഗികളെയും ആശുപത്രിയിൽ കഴിയുന്നവരെയും ഓണ്‍ലൈനായി ഹിയറിംഗ് നടത്താൻ ഇആർഒമാർക്ക് വിവേചനാധികാരം ഉപയോഗിക്കാവുന്നതാണ്.
ഒരു അസംബ്ലി മണ്ഡലത്തിൽ ഒരു ഇആർഒയും ഏഴു വീതം അസിസ്റ്റന്‍റ് ഇആർഒമാരുമുണ്ടാകും. ഹിയറിംഗിനായി സംസ്ഥാന വ്യാപകമായി 950 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളതെന്നും സിഇഒ അറിയിച്ചു.

ഫ്ളാറ്റുകളും വീടുകളും വാടകയ്ക്കെടുത്ത് 30-35 പേരെ വീതം വോട്ട് ചേർക്കൽ നടത്തുന്നുണ്ടെന്നു രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ ആരോപണം ഉന്നയിച്ചു. വോട്ടെടുപ്പ് കഴിയുന്പോൾ ഇവർ അപ്രത്യക്ഷരാകുന്നു. കള്ളവോട്ട് ചേർക്കുന്നവർക്കെതിരേ ശിക്ഷാനടപടികൾ വിശദീകരിച്ചു പരസ്യം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്ന ആവശ്യവുമുയർന്നു. രാഷ്‌ട്രീയ പാർട്ടികൾക്ക് ജില്ലാ തലത്തിലും നിയോജക മണ്ഡലം തലത്തിലും ബൂത്തു തലത്തിലും ബിഎൽഎമാരെ നൽകണമെന്ന നിർദേശവും സിഇഒ അംഗീകരിച്ചു.

വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ബിഎൽഎമാർക്ക് പ്രതിദിനം 10 പേരുടെ അപേക്ഷ വീതം നൽകാനാകും. ഓണ്‍ലൈനായും അപേക്ഷ സമർപ്പിക്കാം. യുവാക്കളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും സിഇഒ പറഞ്ഞു.

Latest News

Corehub Up